The Day and Night!.
ഇന്നലെയാരോ എന്നോടി ഒരു മുഴ നീളത്തിൽ ഒരു കഥ ചൊല്ലി. ആ കഥയി ലാകെ ഒരു ഇരുട്ടിയിരുന്നുവെന്ന് എനിക്ക് തോന്നിയതോ? ഇരുട്ടിനെ ഭയന്നുകൊണ്ടോ? എൻ്റെ കലുകളാകെ വിറച്ചുതുള്ളുന്നുവെന്ന്) ഒരു നിമിഷം തോന്നിയതോ?. നെഞ്ചിൻ മീതെ അറിയാതെയാരോ ഒരു തീകനൽ കൊരിയിരിയിട്ടപോലെ. വിയർത്തു മുഷിഞ്ഞ ദേഹത്തിൽ ചുട്ടു പൊള്ളുന്ന പേടിയുടെ അതിർവരമ്പുകൾ കടന്നു ചെല്ലുന്ന വാക്കുകളുടെ കുര കെട്ടാകെ എൻ്റെ ഉള്ളം വിറച്ചുവോ? പല കൈകൾ പതിയെ തടവി തഴുകിയനേരം.. ആരോ പണ്ടു പറഞ്ഞൊരു ഇച്ഛാശക്തി എന്നിൽ എവിടെ പോയി?.. ഞാൻ കണ്ടില്ല ഒന്നിനെയും, മാന്തിയപ്പോഴും, പിടിച്ചു വലിച്ചപ്പോഴും മൃഗത്തെകാൾ മൃഗമായ മനുഷ്യനെ ഞാൻ എന്ത് പറഞ്ഞു പിന്തിരിപ്പിക്കാനാണ് എന്ന് ഓർത്ത് ൻ്റെ കണ്ണുനീര് ഒരു പുഴയായി ഒഴുകി, അവസാനമായി കണ്ണുകൾ ചായുമ്പോൾ.. ഒരു കൂട്ടച്ചിരി ഞാൻ കേട്ടിരുന്നു കൂടെ ദൂരെ എവിടെയോ പിച്ചി ചീന്തി വീണ എൻ ഉടയാടകൾ ഒരു വട്ടമി വീശിയ കാറ്റിൽ പറന്നു ഉയരുന്നതും ഞാൻ കണ്ടുവോ?. ആരോ, ഒരു നല്ല മനുഷ്യൻ എന്നെ കൈകൾകൊണ്ട് നീല നിറമുള്ള, നല്ല പരുത്തി കൊണ്ടുണ്ടാക്കിയ മെത്തയിൽ കിടത്തിയപ്പോൾ, എല്ലുകളെല്ലാം ഒടിഞ്ഞു തൂങ്ങിയിരുന്നുവെന്ന് വെള്ളകുപ്പയമിട്ടൊരു ഒരു കൂട്ടം മാലാഖമാർ പിറുപ